കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോഴിക്കോട് രണ്ട് എന്ന് പേരിട്ടിരുന്നത് ഇപ്പോള്‍ കോഴിക്കോട് സൗത്ത് എന്നാണ് അറിയപ്പെടുന്നത് . ഇരു മുന്നണികളും മാറി മാറി ഭരിച്ചതാണ് മണ്ഡലത്തിന്റെ ചരിത്രം. മന്ത്രി എംകെ മുനീറിന്റെ മണ്ഡലമായ ഇവിടെ ഇത്തവണ പോരാട്ടം ശക്തമാണ്. പൊതുവില്‍ യുഡിഎഫിന് അനുകൂലമായ മണ്ഡലമാണെങ്കിലും ഇടക്ക് മാറിമറയാറാണ് പതിവ്.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് 1, കോഴിക്കോട് 2 എന്നീ നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചപ്പോൾ കോഴിക്കോട് വടക്കും കോഴിക്കോട് തെക്കും മണ്ഡലങ്ങൾ രൂപപ്പെട്ടു. യു.ഡി.എഫിലെ മുസ്ലീം ലീഗിൻറെ ഒരു സ്ഥിരം മണ്ഡലം എന്നൊക്കെ പറയാവുന്ന ഈ മണ്ഡലത്തിൽ പക്ഷേ കഴിഞ്ഞ തവണ എം.കെ. മുനീർ കഷ്ടിച്ചാണ് കടന്നു കൂടിയത്. ഇത്തവണ ഇടതുപക്ഷം ഈ സീറ്റ് ഐ.എൻ.എല്ലിനു നൽകി എ.പി. അബ്ദുൾ വഹാബാണ് സ്ഥാനാർത്ഥി. എം. കെ. മുനീർ തന്നെയാണ് ലീഗിന് വേണ്ടി മത്സരിക്കുന്നത്. 2011ലെ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം 7.25 ആണ്.
എംകെ മുനീര്‍ (യുഡിഎഫ്)
അബ്ദുള്‍ വഹാബ് (എല്‍ഡിഎഫ്)
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
ആകെ വോട്ട്: 132621
പോൾ ചെയ്യപ്പെട്ട വോട്ട്: 103671
പോളിംഗ് ശതമാനം: 78.17
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ