ജിഷ്ണുവിന്റെ മരണം നിലപാട് വ്യക്തമാക്കി പിണറായി വിജയൻ തന്റെ ഫേസ് ബുക്കിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന് നല്‍കിയിരുന്ന പരാതിയിന്മേല് സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്കുവാനും പോലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്കു നല്കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്താനും പോലീസു മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത്. ജിഷ്ണു മരിച്ച് അഞ്ചാം നാള് ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്കാന് തീരുമാനിച്ചിരുന്നു. രണ്ടുദിവസത്തിനകം എക്സൈസ് വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന് നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറി.
അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പോലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്കിയ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിട്ടുണ്ട്.